�നിങ്ങള്‍ ഒരു വ്യക്തിയാണെങ്കില്‍ ഒരു നിമിഷം കൊണ്ട് തിരുത്തപ്പെട്ടേക്കാം. എന്നാല്‍ ഒരു സംഘമാണെങ്കില്‍ ഒരായിരം കൊല്ലം മതിവരില്ല!�
അങ്ങനെ കാപ്പിത്തോട്ടം മുതല്‍ ഐതീഹ്യമാലവരെ തപ്പി.ലേബലൊട്ടിച്ച പണ്ടാരപ്പാത്രങ്ങളും തപ്പി. അതിലുള്ള സാമാനങ്ങളൊ? ഹെന്റമ്മേ?!!!!!!!
ഇതൊക്കെ കാണുമ്പഴാ ശശിധരന്‍ ഒരു വ്യക്തിയല്ല. ഒരു വലിയ കൂട്ടമാണെന്നു മനസിലാകുന്നത്. എന്നാ ബ്രഹ്മാണ്ഢന്‍ നെറ്റുവര്‍ക്കിങ്ങാ? ശശിധരന്‍ വിപ്ലവപ്രസ്ഥാനമെന്നോ ശശിധരന്‍ ബ്യൂറോയെന്നോ പറയണം! ഈ നെറ്റ് (വര്‍ക്കിംഗ് ) പ്രസ്ഥാനം ഭാഷയെ നവീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനി, തീരെ പാവപ്പെട്ട പുഴയുടെ എഡിറ്റര്‍മാരും സൂക്ഷിച്ചോണം; ചാരന്മാരെ. ഇതൊക്കെ ഒരിക്കല്‍ പുഴയ്ക്കു നേരെയും വരാം.
ആരൊക്കെ വായിച്ചാലും ആരൊക്കെ വായിക്കുന്നില്ലെന്നു പറഞ്ഞാലും പലരും ഈ �മിറര്‍ സ്കാനിംഗ്� വായിക്കും. അതുമാത്രമാണീ ശശിധരഭാഷ്യത്തിന്റെ പോസിറ്റിവിറ്റി.. ചിലര്‍, ചീഞ്ഞുനാറിയ ശവം ഒഴുകിവരുന്നെന്ന്. മൂക്കു പൊത്തിപ്പിടിക്കാമായിരിക്കും എന്നാലും മണക്കില്ലെന്നു വാശിപിടിക്കാന്‍ പറ്റുമോ?
അല്ലെങ്കില്‍ ആ നദിക്കരവിട്ടേ പോകണം. എന്നാല്‍ ഇതിനോട് പ്രതികരണത്തിന്റെ ചെറുവിരലനക്കാത്തവരുടെ കഷ്ടപ്പാടിനെക്കുറിച്ചും ചിന്തിക്കണം. �അതങ്ങനെ ഒഴുകട്ടേന്ന് , നമ്മുക്കെന്തായാലെന്ത്? ഇത്തിരി പെര്‍ഫ്യൂമടിക്കാം. റോസാപ്പൂ മണക്കാം.
തല്‍ക്കാലമൊന്നു പിടിച്ചു നില്‍ക്കണം.� അഴുക്കുകള്‍ ഒഴുകിത്തന്നെ തീരട്ടെ.
(ചിലര്‍ക്ക് �തെറി� അച്ചടിക്കപ്പെടുമ്പോള്‍ മറ്റൊരു �മാനവികത� യാണു കൈവരുന്നുണ്ട്; അത് വായിക്കുന്നവന്റെ കൂടി പ്രഖ്യാപനമാകുമെന്ന ചീഞ്ഞ മനശാസ്ത്രം! അതില്‍ �തെറി� എഴുതിയവനോടുള്ള അമര്‍ഷവും മറ്റു വൈകാരികതയും എല്ലാം പെടും. എന്നാല്‍ ഇവിടെ അതിനൊരു പൂര്‍ണത വായനക്കാരനു ലഭിക്കില്ല. കാരണം ശശിധരന്‍ എന്ന വ്യക്തി/ പ്രസ്ഥാനം വായനക്കാരനില്‍ പൂര്‍ണകായമായ വ്യക്തിബിംബമോ/ പ്രത്യയശാസ്ത നിറവുള്ള സംഘടനയോ അല്ല. നാമത്തിനപ്പുറമുള്ള ലിംഗപരമായ തിരിച്ചറിവുകള്‍ പോലുമില്ല. ശശിധരന്‍ ആക്രമിക്കുന്നതുപോലെ ആക്രമിക്കപ്പെടുന്നില്ല. എത്രയാവര്‍ത്തിച്ചായാലും ഇതൊക്കെ പറയണം. തെറ്റുകാരനായ സുഹൃത്തിനെ തിരുത്തുന്നതിന്‍ ഒരു രീതിയുണ്ട്. അതുപോലെ സുഹൃത്തല്ലാത്ത ഒരാളുടെ തെറ്റുതിരുത്തുന്നതിന്നും ഒരു രീതിയുണ്ട്. ഒട്ടും വിഭിന്നമല്ല സാഹിത്യമേഖലയും. ഒരാളെ തെറിവിളിച്ചാല്‍ മാത്രമേ കുറിക്കു കൊള്ളൂ എന്ന കരുതല്‍ മൂഢത്തരമല്ലേ?. സമൂഹസ്വീകാര്യതയുള്ളൊരു രീതി അവലംബിച്ചു ഫലവത്താക്കനുള്ള കഴിവുകേടുകൊണ്ടാണിതു സംഭവിക്കുന്നത്)
ശരിയായിരിക്കാം, ചിലതിനെ സാഹിത്യരംഗത്തുനിന്നും സാംസ്കാരിക രംഗത്തു നിന്നും ഉന്മൂലനം ചെയ്യേണ്ടതുണ്ട്. അതിനുപയോയിക്കുന്ന ഭാഷ എങ്ങനെയിരിക്കണം എന്നതിനെക്കാള്‍ പറയുന്നത് അവനവനായി നിലനിന്നുകൊണ്ടു പറയാന്‍ സാധിക്കണം. അങ്ങനെയൊരവസ്ഥയിലും ഇതേ ഭാഷ ഉപയോഗിക്കാന്‍ ശശിധരനു കഴിയുമോ എന്നുള്ളത് കണ്ടറിയണം. എന്റെ യാഹൂ കോളാമ്പിയില്‍ വധഭീഷണികളും പൂമാലകളും മാത്രമേ ആളുകള്‍ കാര്‍ക്കിച്ചു തുപ്പാറുള്ളു എന്ന പറച്ചിലില്‍ തന്നെയുണ്ട് എല്ലാം. ശശിധരന്റെ ഭയവും പകല്‍ മാന്യതയും. അങ്ങനെയൊരു കോളാമ്പി സത്യമോ എന്നുപോലും സംശയിക്കണം. (ലോകം ഇത്ര വികസിച്ച സമയത്ത് എത്രവലിയ കോളാമ്പിയായാലും സുരക്ഷിതമായ ഒളിയിടമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.)
എം ടിയെ കോമാളി എന്നു വിളിച്ചതിന്‍ ശശിധരനുള്ള ന്യായീകരണത്തിനു യാതൊരു മികവും തോന്നിയില്ല. ശശിധരന്‍ എം ടി വിരോധിയല്ലെന്ന് ആര്‍ക്കും മനസിലാകത്ത കാര്യമല്ല. ബിനു തോമസിന്റെ ചോദ്യം അതായിരുന്നില്ല. എം ടി യുടെ മുഖത്തുനോക്കി ഇതു പ്രയോഗിക്കാന്‍ കഴിയുമോ എന്ന്. അതിനു ശശിധരനാദ്യം വേണ്ടത് സ്വന്തമായൊരു മുഖമല്ലേ?. എങ്കിലേ മുഖം മൂടി പോലും വിലപ്പോകൂ.
മിറര്‍ സ്കാന്‍ കൊണ്ട് പുഴയ്ക്കൊരുപാടു ഗുണങ്ങളുണ്ടായിരിക്കാം. പ്രശസ്തരുടെ തിരഞ്ഞു നോട്ടം. (ഹൊ! ഇപ്രാവശ്യവും ഞാന്‍ രക്ഷപെട്ടു). പ്രമുഖ മാഗസിനുകളില്‍ നിന്നുള്ള പ്രബുദ്ധരായ വായനകാരുടെ കടന്നു വരല്‍ .(ഇത്തവണ അവനിട്ടു കിട്ടി) പരസ്യ മേഖലയിലെ ഉണര്‍വ്. മൊത്ത്ത്തിലുള്ള ക്രെഡിബിലിറ്റി. എന്നാല്‍ ഇവരെല്ലാം പുഴയിലെ മറ്റു പംക്തികള്‍ വായിക്കുമെന്നു കരുതണോ? ഉപ്പു നോക്കാന്‍ വന്നവര്‍ അതും നക്കിയിട്ട് പോകും. പിന്നെ പുഴയുടെ സ്ഥിരം വായനക്കാര്‍ മാത്രമാകും ബാക്കി. ശശിധരന്‍ മാറിയില്ലെങ്കിലും ശശിധരനെ മാറ്റിയില്ലെങ്കിലും ശശിധരനു ചിലതൊക്കെ മാറ്റാം.
ഇത്രയൊക്കെ നീട്ടിവലിച്ചെഴുതുന്നതല്ലേ?
ഒരു കോളം പുഴയില്‍ വരുന്ന കൃതികളെ പരിശോധിക്കാന്‍ മാറ്റിവെക്കട്ടെ.
ശശിധരനു അതു കഴിയുമോ?
പുഴയുടെ എഡിറ്റര്‍ക്ക് അതനുവദിക്കാന്‍ കഴിയുമോ?
ഇവിടെ പുഴയുടെ എഡിറ്റര്‍ ചീത്തവിളിക്കപ്പെടണം എന്ന കുബുദ്ധികൊണ്ടൊന്നുമല്ല പറയുന്നത്. (അങ്ങനെ പാടില്ല എന്നൊരു നിയമം വെച്ചോളൂ) ശശിധരനാല്‍ വിലയിരുത്തപ്പെടുന്ന മാഗസിനുകള്‍ പ്രവാസികളായ പലര്‍ക്കും വായിക്കുവാന്‍ അവസരം ലഭിക്കുന്നില്ല. അതിനാല്‍ തന്നെ ശശിധരന്റെ �ഗ്രേറ്റ്�നിരീക്ഷ്ണങ്ങള്‍ പൊട്ടന്‍ വെടിക്കെട്ടാസ്വദിക്കുമ്പോലെ വായിച്ചു തീര്‍ക്കുന്നു.
( ആവഴിക്കുള്ള നിരീക്ഷണങ്ങളീല്‍ നിന്നും ശശിധരന്‍ രക്ഷപെടുന്നു.) ശശിധരന്റെ കനിവുണ്ടായാല്‍, ഉപ്പു നോക്കാന്‍ വരുന്നവര്‍ക്ക് ഇത്തിരി അച്ചാറൂടെ നക്കിയാലെന്തെന്ന ചിന്തയും വരും!. വിലയിരുത്തപ്പെടുന്ന എഴുത്തുകാര്‍ക്ക് ലോക സാഹിത്യഭൂപടത്തില്‍ ചേതമില്ലാത്തൊരിടവും കിട്ടും (പ്രശസ്തിക്കു തുണി നിര്‍ബന്ധമില്ലെന്നത് പുതിയ നിയമം) മാത്രമല്ല ഇങ്ങനെപോയാല്‍ ശശിധരന്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും കിട്ടിയെന്നു വരാം. (ഭാഷയ്ക്കു നല്‍കിയ വിലയേറിയ സം�ഭാവന�കളെ മാനിച്ച് ) അതിനാല്‍ അര്‍ഹരായ എഴുത്തുകാരെ ശശിധരന്‍ അവഗണിക്കരുത്!.
പുഴയെ ഉണര്‍ത്താന്‍ ഒരു ബൂസ്റ്റ് അപ് കൂടി പറഞ്ഞു തരം.
പുഴയുടെ ബാനറില്‍
പുഴ ഡോട്ട് കോം.
മലയാളഭാഷയിലേയ്ക്കുള്ള കിളിവാതില്‍.
അതിനു താഴെ;
�നാളെ നിങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം� എന്നൊരു ചെറുവാചകം കൂടി കനത്തില്‍ ചേര്‍ത്ത്‍ കവലകളായ കവലകളൊക്കെ തൂക്കിയിട്ടാല്‍ നന്നായിരിക്കും.
(ഇങ്ങനെയൊക്കെ പറയുന്നത് പുഴയെ അഗാധമായി സ്നേഹിക്കുന്നതിനാലും അതിന്റെ ഓരോ വളര്‍ച്ചയിലും ഉള്ളു നിറഞ്ഞു സന്തോഷിക്കുന്നതിനാലും ; അതിനാല്‍ പഴുതുകള്‍ ഉണ്ടെങ്കില്‍ അടയപ്പെടണമെന്നും പരിഹരിക്കപ്പെടണമെന്നും ആഗ്രഹം. )
ഒരു ചോദ്യം:::::::::::::::::::പല ശാഖി::::::::::::::::::::::::::::::
ഒരാളുടെ അടിവസ്ത്രംകഴുകുന്ന പണിയൊക്കെ ശ്രീ. കമല് റാം സജീവ് അതീവ രഹസ്യമായിട്ടായിരിക്കണം ചെയ്തത്. ഇതൊക്കെ ഇത്ര വ്യക്തമായി കണ്ടെത്താന്‍ ശശിധരന്‍ പിയ്ക്ക് എങ്ങനെ കഴിഞ്ഞു.? അപ്പോള്‍ ശശിധരനു അവിടെ എന്തു പണിയായിരുന്നു.? ആനേരം ശ�ശിശു� ഏമാന്‍,,,,,ഇത്തരം ആരോപണങ്ങള്‍ ഉറപ്പിക്കാന്‍ അടിവസ്ത്രം ഏതു ബ്രാന്‍ഡ്, സൈസെത്ര എന്നു കൂടി പ്രഖ്യാപിക്കാമായിരുന്നു!!!!.
(എല്ലാം വെറും വികാരപരം(ചവര്‍). ശശിധരനോ പുഴയോ വായനക്കാരോ കാര്യമാക്കില്ലെന്നു കരുതുന്നു!)
തെല്ലു ദു:ഖത്തോടെ
Click here for the article
-നവീന്‍ ജോര്‍ജ്, kwt,