Monday, October 29, 2007

പുഴകള്‍ മലിനമാകുന്പോള്‍

പുഴകള്‍ മലിനമാകുന്പോള്‍


അവനവന്‍ ചൊറിഞ്ഞുകൊടുക്കുന്ന ആസനം മാത്രമാണ് ഉല്‍ക്രുഷ്ടം എന്നുകരുതുന്ന ഒന്നാംതരം മലയാളിത്തരത്തിന്‍റെ പൊട്ടിയൊലിപ്പ് മാത്രമാണ് പാഷാണം പിണറായി എന്ന ലേഖനം.

വിശ്വാസിയല്ലാതിരുന്ന ഒരാളെ അങ്ങനെ ആയിരിന്നെന്ന് വരുത്തിത്തീര്‍ത്ത് വിശ്വാസത്തിലേക്ക് ആളെ ക്കുട്ടൂന്ന പാതിരിപ്പണിക്ക് പിണറായിയല്ല ,പാര്‍ട്ടി സെക്രട്ടറി സാക്ഷാല്‍ വൈകുണ്ഡം പരമേശ്വരനായാലും
കൂട്ടുനില്ക്കുമെന്ന് കരുതരുത്. അതിലെ ഒരുവാക്ക് മാത്രം അടര്‍ത്തിമാറ്റി ഗ്രൂപ്പ് വഴക്കുമുതല്‍ അഴീക്കോട് മാഷിന്‍റെ ചാരിത്ര്യം വരെ ചികഞ്ഞെടുക്കുന്നത് കാണുന്പോള്‍ അസ്മാദ്രുശരില്‍ അശാന്തമായ പുജ്ഞരസം ( യെസ് പുജ്ഞരസം തന്നെ) മാത്രമേ ഉല്‍പ്പാദിതമാകുന്നുള്ളൂ.
പിന്നെ, പറയണമെങ്കില്‍ ഈ ഭാഷ തന്നെ വേണമെന്നു ബെര്‍ണാഡ് ഷാ പറഞ്ഞെന്ന് പറഞ്ഞുതന്ന ത് വിജയന്‍ മാഷാണ്. മാഷ് നല്ല കലാലയാധ്യാപകനാണെന്നതില്‍ ഇനി തര്‍ക്കമില്ലല്ലോ

വിജയന്‍മാഷ് തുടങ്ങിവെച്ച പോരാട്ടങ്ങള്‍ തുടരുമെന്നു സിദ്ധീക്കിന്‍റെ ഊത്തുകൊണ്‍ഗ്രസ്സും
ഉമ്മന്‍സാറിന്‍റെ ഊഡീയെഫും പ്രഖ്യാപിച്ചത് കേട്ടീല്ലേ ? "എന്തു പറഞ്ഞു എന്നതുപോലെ പ്രധാനമാണ് പറഞ്ഞത് ആര്‍ക്ക് ഉപയോഗപ്പെട്ടു എന്ന്തും " എന്ന പാഠം പറഞ്ഞുതന്നത്
വിജയന്‍ മാഷാണ്. ദാറ്റ് മീന്‍സ് കേവേണുവെ പോലെ ഗൗരിയമ്മയെപ്പൊലെ രാഘവ-ജോണാദികളെപ്പൊലെ ഒടുവില്‍ പാഠ പ്പോരാട്ടങ്ങള്‍ സാഫല്യം തേടുക ഊഡീയെഫ് കൂടാരത്തിലാണെന്നു തന്നെ

പാതിരി മാരെ രക്ഷിക്കലാണ് ഉദ്ദേശമെങ്കില്‍ അത് പറണഞ്ഞാല്‍ പോരേ . വൈകുന്നേരങ്ങളില്‍
രണ്ട് സ്മാളടിച്ച് സ്വന്തം തള്ളയെ വരെ പുലഭ്യം പറയുന്ന മലയാളി സദാചാരം ക്രൈം പത്രവും അതിന്‍റെ സംരക്ഷകനുമെല്ലാം എഴുതിവിടുന്നതു അപ്പാടെ വിഴുങ്ങുന്പോള്‍
അടിയന്‍ ലച്ചിപ്പോം എന്നലറി വിളിച്ച് അങ്കത്തട്ടിലേക്കെടുത്തുചാടുന്നത് കാണാന്‍ രസമുണ്ട്
പിണറായി മുതല്‍ കെ ഇ എന്‍ വരെയുള്ളവരുടെ കഥ കഴിഞ്ഞതുതന്നെ. �

"സ്വന്തം മുഖത്ത് നാലഞ്ച് രോമം കിളുര്‍ത്തിട്ടുപോരേ അപ്പന്‍റെ താടിക്കുപിടിക്കാന്‍ എന്നു പണ്ട് മൂന്നര പുസ്തകം മാത്രം പ്രസിദ്ധീകരിച്ച ഒരു പുത്തന്‍ പ്രസാധകരോട് ചോദിച്ചത്
ഗുപ്തന്‍ നായര്‍ മാഷല്ലെ?


Click here for the article
-ടി പി സുധാകരന്‍, kozhikode,