ഇന്ന് ഏറ്റവുമധികം വിറ്റഴിക്കാന്‍ സാധ്യതയുള്ള ഒന്നാണ് കമ്മ്യൂണിസം അതുപോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും.
അതു കൊണ്ടാണ് തുടരെ തുടരെ കമ്മ്യൂണിസത്തെ പ്പറ്റി ക്കേഴുന്ന ലേഖനങ്ങളും അതു പോലെ മാര്‍ക്സ്സിറ്റ് പാര്‍ട്ടിയുടെ ചെയ്തികളെ വിമര്‍ശിച്ചുകൊണ്ട് അവരങ്ങൈനെ ചെയ്യാന്‍ പാടുണ്ടോ എന്ന് ആശങ്കപ്പെട്ടുകൊണ്ടുള്ളതുമായ പ്രഹസന മത്സരങ്ങള്‍ തുടരെ വന്നു കൊണ്ടിരിക്കുന്നത്.
ഇങ്ങനെ തുടരെ പ്രഹസന മുദ്രാവാക്യങ്ങള്‍ വരുമ്പോള്‍ വായനക്കാരില്‍ കമ്യൂണിസ്റ്റ് വിരുദ്ധത വരും എന്നും അങ്ങിനെ അത്തരം ചിന്താഗതികളില്‍ മാര്‍ക്സ്സിസ്റ്റ് കമ്മ്യൂണിസ്റ്റുകാരൊക്കെ എന്തോ പോഴത്തമുള്ളവരാണെന്നുമുള്ള ചിന്ത ഉടലെടുക്കുമെന്നും സാമ്രാജ്യത്വത്തിനറിയാം. അതു കൊണ്ടാണ് പ്രിന്‍ റ് മീഡിയയും ദൃശ്യമീഡിയകളും അതു പോലെ മാധ്യമരംഗത്തെ പകുതിയില്‍ കൂടുതലാളുകളും ഇത്തരം ആശങ്കകള്‍ എഴുതിക്കൊണ്ടേയിരിക്കുന്നത്. അങ്ങിനെ എഴുതുമ്പോള്‍ തങ്ങളുടെ വായനക്കാര്‍ കൂടുമെന്ന് അവര്‍ക്കറിയാം, ഇവരെഴുതുന്നതൊക്കെ ശരിയാണല്ലോ.. എന്ന് ചിന്തിക്കുകയും ചെയ്യും. ഇത്തരം വലതു പക്ഷ പ്രീണനം സ്വപ്നം കണ്ട് കൂലി എഴുത്തുകാരായി മാറിയിരിക്കുകയാണ് ബഹുഭൂരിപക്ഷം എഴുതുതുകാരും.
മാധ്യമങ്ങളുടെ ഇത്തരം പൊള്ളത്തരങ്ങളെ വായനക്കാരന്‍ തിരിച്ചറിയുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു കള്ളന്‍ പത്ത് തവണ പറയുകയും ആശങ്കപ്പെടുകയും ചെയ്യുമ്പോള്‍ അത് സത്യമായി തോന്നാം എങ്കിലത് സത്യമായിരിക്കില്ലെന്ന് തിരിച്ചറിവുകള്‍ വായനക്കാര്‍ കാട്ടേണ്ടിയിരിക്കുന്നു. കുഴലൂത്തെഴുത്തുകാരൊക്കെയും ഗീബത്സിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
കള്ളം സ്ഥാപിക്കാന്‍ ഇത്തരം മുതലാളിത്ത പ്രമാണിമാര്‍, ഇത്തരം മാധ്യമ കസര്‍ത്തുകാര്‍ കോടതിയേയും; കോടതിയില്‍ സത്യം മാത്രമേ പുറത്തു വരൂ എന്ന സാമാന്യ ജനത്തിന്‍റെ സാധാരണ ബുദ്ധിയെ ചൂഷണം ചെയ്യുകയുമാണ് മാധ്യമ സിന്തിക്കേറ്റും അതുപോലെ ആഗോള മുതലാളിത്തവും.
നമുക്കറിയാം കോടതിയില്‍ സത്യത്തിനല്ല പ്രാധാന്യം തെളിവുകള്‍ക്കാണ് എന്ന്. തെളിവുകള്‍ എന്നുള്ളത് കണ്ടുപിടിക്കുന്ന ഒന്നാണ്. കണ്ടുപിടുത്തം അത് ഒരാളുടെ ഒരു വ്യക്തിയുടെ കൂട്ടത്തിന്‍റെ ചിന്തമാത്രമാണ്. അത് ഒരിക്കലും സത്യമായിക്കൊള്ളണമെന്നില്ല. അതു കൊണ്ടാണ് കോടതിയേയും അതു പോലെ അമ്പലങ്ങളേയും, പള്ളിയേയും കൂട്ട് പിടിക്കുന്നത്.
പള്ളീയെ കൂട്ടുപിടിച്ചാല്‍ പത്ത് വോട്ട് കൂടുതല്‍ വരുമെന്ന് യു. ഡി. എഫിനറിയാം. പള്ളിയെ മാത്രമല്ല പള്ളീലച്ചന്‍ മാരെയും കൂട്ടുപിടിക്കുനത് അതു കൊണ്ടാണ്. അച്ഛന്‍ റെ വാക്യം വേദമായെടുക്കുന കാലമൊക്കെ പോയെന്ന് ഇവരൊന്നും മനസ്സിലാക്കുന്നില്ല. അതു കൊണ്ടാണ് കഴിഞ്ഞ തിര്ഞ്ഞെടുപ്പില്‍ മെത്രാനച്ഛന്‍ മാരൊക്കെ വോട്ട് ചെയ്യാന്‍ പറഞ്ഞിട്ടും അവരൊക്കെ പൂര്‍വ്വാധികം ഭംഗിയോടെ തോറ്റു പോയത്.
അതു കൊണ്ടാണ് വിമോചന സമര പ്രഖ്യാപനം വളിവിട്ടതു പോലെ ആയിപ്പോയത്. അതു കൊണ്ടാണ് അച്ഛന്‍ മാരൊക്കെ കള്ളന്‍ മാരായും കളവു പറയുന്നവരായും മാറിപ്പോകുന്നത്. കാരണം അവര്‍ക്ക് കള്ള ഒപ്പിട്ട് രജിസ്റ്റര്‍ തിരുത്താന്‍ പറ്റും എന്ന് അവര്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. അത് ജനത്തിന് മനസ്സിലായിത്തുടങ്ങുകയും ചെയ്തിരിക്കുന്നു.
സ്നേഹപൂര്‍വം
ഇരിങ്ങല്‍
Click here for the article
-രാജു ഇരിങ്ങല്‍, മനാമ,