Tuesday, September 11, 2007

Moshanamano?

Moshanamano?
മോഷണവും അമിത സ്വാധീനവും സാഹിത്യരംഗത്തെ രസമുള്ള രണ്ടുവാക്കുകളാണ്‌ ഇവ. പണ്ട്‌ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കന്യാവനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഒ.കെ ജോണി പറഞ്ഞത്‌ പുനത്തില്‍ ടാഗോറിനെ കട്ടു എന്നാണ്‌. വായിച്ചുവായിച്ചു ടാഗോറിണ്റ്റെ അമിതസ്വാധീനം തണ്റ്റെ കൃതിയില്‍ വന്നുപോയെന്നതായിരുന്നു പുനത്തിലിണ്റ്റെ വിശദീകരണം. ഈ ലക്കം പുഴയില്‍ വന്ന സുരേഷ്‌ പരിയാത്തിണ്റ്റെ ഗബ്രിയേലച്ചന്‍ ക്രിസ്തുവിനെ കണ്ടത്‌ എന്ന കഥ, അഞ്ചുമാസങ്ങള്‍ക്കു മുമ്പ്‌ പുഴയില്‍ തന്നെ വന്ന സുരേഷ്‌ കീഴില്ലത്തിണ്റ്റെ ആബേലച്ചന്‍ നല്ലവനാകുന്ന വിധം എന്ന കഥയുമായി ചേര്‍ത്തുവായിച്ചതാണ്‌ ഇതോര്‍ക്കാന്‍ കാരണം. സുരേഷ്‌ പരിയാത്ത്‌ തണ്റ്റെ തന്നെ നാട്ടുകാരനായ സുരേഷ്‌ കീഴില്ലത്തെ കട്ടതാണോ, അമിതമായി സ്വാധീനിച്ചതാണോ എന്ന്‌ നമുക്കറിയില്ല. ഒരു ക്രിസ്തീയ പുരോഹിതണ്റ്റെ പുറത്താരും കാണാത്ത ആന്തരിക ജീവിതമാണ്‌ സുരേഷ്‌ കീഴില്ലത്തിണ്റ്റെ കഥയിലെ പ്രമേയം. അത്‌ തന്നെ ഇവിടെയും. ഇരുകഥകളിലും ഒരോ സഹായിമാരുണ്ട്‌. ആബേലച്ചന്‌ യാക്കോബ്‌. ഗബ്രിയേലച്ചന്‌ ആല്‍ബര്‍ട്ട്്‌ആബേലച്ചനും വലിവുണ്ട്‌, ഗബ്രിയേലച്ചനും വലിവുണ്ട്‌. ആബേലിണ്റ്റെ ജീവിതത്തില്‍ ക്ളാരയെന്ന പെണ്ണ്‌. ഗബ്രിയേലിന്‌ സെലീന. ഇപ്പോള്‍ രണ്ട്‌ അച്ചന്‍മാര്‍ക്കും വാര്‍ദ്ധക്യം. കഥയ്ക്ക്‌ ഒടുവില്‍ ഇവരുടെ മരണം. കഥാപാത്രങ്ങളിലും സന്ദര്‍ഭങ്ങളിലും മാത്രമല്ല, കഥാവികാസത്തിലും ഘടനയില്‍ പോലും ഈ സാദൃശ്യങ്ങള്‍ കാണാം. തന്നെപ്പോലെ തണ്റ്റെ നാട്ടുകാരനേയും സ്നേഹിച്ചതിനാലാകണം സുരേഷ്‌ പരിയാത്ത്‌ സുരേഷ്‌ കീഴില്ലത്തിണ്റ്റെ മട്ടില്‍ തന്നെ ഒരു കഥയെഴുതിക്കളയാമെന്നു വച്ചത്‌. എന്നാല്‍, വായനക്കാര്‍ ചിലപ്പോള്‍ ഇത്തരക്കാരെ പുനത്തില്‍ കുഞ്ഞബ്ദുള്ളേ....എന്ന്‌ വിളിച്ചേക്കും

Click here for the article
-Nandakumar,iringalakkuda, Thrisur, india